Monday, June 6, 2011

കൊഴിഞ്ഞു പോയ ഇലതാളുകള്‍


പൊയ്പ്പോയ കാലമത്രയും ലക്ഷ്യമെന്തെന്നും വീധിയേതെന്നും നിശ്ചയമില്ലാതെ  ഒരു ഭിക്ഷാന്ദേഹിയായി  അലഞ്ഞു. ആ മുല്‍പ്പടര്‍പ്പുകള്‍ക്കിടയിലും എന്നെന്നും ഓര്‍ത്തു വക്കാന്‍ പച്ചപ്പരവതാനി വിരിച്ച ഒരു ബാല്യം നിലനിന്നിരുന്നു എന്ന് സങ്കല്പ്പികാന്‍ പോലും കഴിയുന്നില്ല.  ജീവിത വീഥിയിലെ നൂലാമാലകള്‍ എന്തെന്ന് പോലും അറിയാതെ അച്ഛനമ്മമാരുടെ സംരക്ഷണയില്‍ ഒരു ദശാബ്ദം, നിഷ്കളങ്കതയുടെ പര്യായമായി എടുത്തു കാട്ടാന്‍ ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ സര്‍വശക്തനായ പൊന്നുതമ്പുരാന്‍  അനുഗ്രഹപ്രഭ ചൊരിയുന്ന നിമിഷങ്ങള്‍. ഈ നിമിഷങ്ങളിലൂടെ വീണ്ടും ഒരു യാത്ര, അത് നല്‍കുന്ന ആത്മ നിര്‍വൃതി , മനസ്സിലെ പൊടിപടലങ്ങളെ തട്ടിയകറ്റി ഒരു നൈര്‍മല്ല്യനുഭൂതി, ഇതൊക്കെ അനുഭവിച്ചറിയാന്‍ നമുക്ക് സന്ജരിക്കാം ആ കൊഴിഞ്ഞു പോയ ഇലതാളുകളിലൂടെ...